2012, ഒക്‌ടോബർ 18, വ്യാഴാഴ്‌ച

***അബ്ദുള്ള നീലാഞ്ചേരിയോടൊപ്പം***



 
എന്റെ സുഹൃത്തും എഴുത്തുകാരനുമായ അബ്ദുള്ള നീലാഞ്ചേരിയോടൊപ്പം അദ്ദേഹത്തിന്‍റെ വസതിയില്‍ . ഉദരസംബന്ധമായ കടുത്ത രോഗം പിടിപെട്ട്   ഒന്‍പത് വര്‍ഷത്തോളമായി 
വിധി തളച്ചിട്ടിരിക്കയാണ്
സര്‍ഗ്ഗ സമ്പന്നനായ എന്റെ സുഹൃത്തിനെ . കഥ,കവിത,നോവല്‍,
ഗാനരചന എന്നിങ്ങനെ   ആനുകാലികങ്ങളില്‍ രചനകള്‍  പ്രസിദ്ധീകരിക്കുന്നു.നിര്‍ധനനായ,ടാപ്പിംഗ് തൊഴിലാളിയായിരുന്ന അബ്ദുള്ളയുടെ രോഗാവസ്ഥ അദ്ധ്വാനത്തെ  വിലങ്ങിടുകയും  നിത്യവൃത്തിക്ക് പോയിട്ട് മരുന്നിന്  പോലും നിവൃത്തിയില്ലാതെ ദുരിതക്കയത്തിലാക്കുകയും ചെയ്തു .  രോഗ പീഡകളാല്‍ തീക്ഷ്ണമായ
 വേദനയില്‍  ജീവിതം കരിന്തിരി കത്തുന്ന അവസ്ഥയിലും     മന:സ്ഥൈര്യം മാത്രം കരുത്താക്കി തൂലിക ചലിപ്പിക്കുന്നു ഈ സഹോദരന്‍.  
ജീവ കാരുണ്യപ്രവര്‍ത്തന  രംഗത്ത് മാതൃകയാക്കാവുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന
കരുവാരക്കുണ്ട് പാലിയേറ്റീവ് ക്ലിനിക്കിന്റെ 
 ഉദാര മനസ്കരായ  
 പ്രവര്‍ത്തകരുടെ  സഹായത്തോടെ "നഷ്ട സ്വര്‍ഗ്ഗംഎന്ന പേരില്‍  കവിതാ സമാഹാരം പുറത്തിറക്കിയിരുന്നു.
ജീവിതാവസ്ഥയില്‍ നിന്നുള്ള  കണ്ണീരിന്റെ ഉപ്പ്  കനിഞ്ഞിറങ്ങുന്ന വരികളാണ് അദ്ദേഹത്തിന്‍റെ   മിക്ക രചനകളിലും
അദ്ദേഹത്തിന്‍റെ പക്കല്‍ പ്രസിദ്ധീകരിക്കാത്ത കവിതകള്‍ കഥകള്‍ നോവലുകളുമൊക്കെയുണ്ട് പ്രസാധകരെ കാത്തിരിക്കുന്നുണ്ട് .
എഴുത്തിലൂടെ ഉണ്ടാക്കിയെടുത്ത സൗഹൃദബന്ധമാണ് ഞങ്ങള്‍ തമ്മില്‍.
  ആദ്യമായി   അറിയുന്നത് സെബാസ്റ്റ്യന്‍ വലിയകാല എഡിറ്ററായുള്ള മലപ്പുറത്ത് നിന്ന്‍ പ്രസിദ്ധീകരിക്കുന്ന മലപ്പുറം മാസികയില്‍
 അദ്ദേഹം തന്‍റെ
ദയനീയാവസ്ഥയില്‍ കുറിച്ചിട്ട ഒരു കവിത വായിക്കാനിടയായതിനെതുടര്‍ന്നാണ്.
ദൈനം ദിന മരുന്നുകളുടെയും ചികിത്സയുടെയും ആശ്രയമില്ലാതെ ജീവിക്കാന്‍ പറ്റാത്ത ,ഒരിക്കല്‍ കടന്നുവന്ന രോഗം പടിയിറങ്ങി പോകാതെ ദീര്‍ഘ ചികിത്സയിലായവരുടെ പട്ടികയിലായി എന്റെ  സുഹൃത്തും.   രോഗം ഈയിടെ മൂര്‍ച്ചിച്ച് അബോധാവസ്ഥയില്‍ വരെയായി.  അദ്ദേഹത്തിന്‍റെ പക്കല്‍ പ്രസിദ്ധീകരിക്കാത്ത ഒരു പാട് കവിതകള്‍ കഥകള്‍ നോവലുമൊക്കെയുണ്ടെന്നറിഞ്ഞപ്പോള്‍ അതൊക്കെ എന്ത്കൊണ്ട് ആനുകാലികങ്ങളിലോ 
മറ്റോ പ്രസിദ്ധീകരണങ്ങളിലെത്തിക്കാത്ത
തെന്തെന്നാരാഞ്ഞപ്പോള്‍
 ഉപജീവനത്തിനുപോലും വകയില്ലാത്ത
ഞാനെങ്ങനെ ഇതൊക്കെ പ്രസിദ്ധീകരണങ്ങളിലെത്തിക്കും എന്ന മറുപടിക്കു മുമ്പില്‍ മനസ് ഇടറി.വിദ്യാര്‍ത്ഥികളായ രണ്ട് പെണ്‍ കുട്ടികളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ അത്താണിയായ  അബ്ദുള്ളയുടെ പരിതാപകരമായ അവസ്ഥ കണ്ടും കേട്ടും ചില സുമനസുകള്‍ നീട്ടുന്ന   സഹായ ഹസ്തങ്ങളാണ് ജീവസന്ധാരണം.

അഭിപ്രായങ്ങളൊന്നുമില്ല: